Thursday, April 14, 2011

നിയോഗം

പാണ്ടുവിനെ പോലെ അയാള്‍ ജീവിച്ചു .അഭിമന്യുവിന്റെ യുദ്ധം പോലെ അവന്‍ സ്നേഹിച്ചു. മര്‍പ്പച്ചകല്‍ക്കപ്പുരം അവന്‍ വീണ്ടും തുരുത് കണ്ടു, കാലങ്ങള്‍ അയാള്‍ക്ക്‌ മുന്‍പില്‍ പുതിയ അതിര്‍ത്തികള്‍ ആയിക്കൊണ്ടേ ഇരുന്നു .പേരറിയ പൂക്കള്‍ വീണ മല നിരകളെ നോക്കി അവന്‍ പാടി, പാട്ട് മഴ കൊണ്ട് വന്നു, മഴ അവന്റെ കണ്ണില്‍ കുതിര്‍ന്നു ഉപ്പായി. അഭിമന്യു മൂടനായിരുന്നു എന്ന് അവനുരപ്പായിരുന്നു .വാക്ക് പൊട്ടിയ കണ്ണാടി പാളിയില്‍ അവന്‍ അഭ്മാന്യുവിനെ കണ്ടിട്ടുണ്ട്. പാണ്ടു നിരാശനായിരുന്നിരിക്കണം. ഒരിക്കലും ചലിക്കാത്ത തന്റെ ചുമര്‍ ക്ലോക് ഇന്നലെ അയാള്‍ നന്നാക്കാന്‍ സ്രെമിച്ചിരുന്നു. ക്രിസ്തു അപ്പമാകുന്നതും ,അപ്പം പതിനൊന്നു പേര്‍ വീതിച്ചു തിന്നുന്നതും അവന്‍ സ്വപ്നം കണ്ടത് ആ നിലച്ച ക്ലോക്കിന്റെ സമയ യാന്തൃകതകള്‍ക്കിടയില്‍ എവിടെയോ വെച്ചായിരുന്നു ! പ്രപഞ്ചത്തിന്റെ സര്‍വ ഗോളങ്ങള്‍ക്കും അവന്‍ പേര് നല്‍കി.നിലാവിന് നേരെ അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു. മഴവില്ലിനോട്‌ അവനു അസഹ്യമായ വിരക്തി തോന്നി. അവന്‍ പാണ്ടുവിനെ പോലെ ജീവിച്ചു !! അഭിമന്യുവിനെ പോലെ യുദ്ധം ചെയ്തു!! അവന്‍ സഞ്ചരിച്ച വഴികള്‍ ഒന്നും അവനെ തിരികെ കൊണ്ട് വന്നില്ല . വഴിയിലുപെക്ഷിക്കപ്പെട്ടവന്റെ മരണം അവന്‍ തുടര്‍ച്ചയായി ഏറ്റു വാങ്ങി . പാണ്ടു ജോസെഫിനു മുന്‍പില്‍ നിന്നും കരയുന്നത് അയാള്‍ കണ്ടിട്ടുണ്ട് പേരുകള്‍ നഷ്ടമായവര്‍ സ്വയം കണ്ടെതപെടുന്നത് ഈ വൃക്ഷ് കൊമ്പിലെ കയരിലാനെന്നു അവനറിഞ്ഞു . പകുതി തുറന്ന ജാലകത്തിലൂടെ അറപ്പോടെ ലോകം അവനെ നോക്കി . വിദുരര്‍ ചിരിക്കുന്നുണ്ട് ഇപ്പോഴും യുധതിനപ്പുരം കാണുന്നവന്റെ വെരി പിടിച്ച ചിരി പറയപ്പെടാതെ പോയ രഹസ്യങ്ങളുടെ പൊട്ടാ കണ്ണുകള്‍ക്ക്‌ ചുറ്റും ആ ചിരി കാട്ടുതീപടര്‍ത്തി . അഭിമന്യുവിന്റെ ചിതയില്‍ അവന്‍ വിരല്‍ തൊട്ടു കനാല് തീണ്ടാതെ കിടന്ന ഒരു അസ്ഥി കഷ്ണം അവന്‍ അടര്‍ത്തി എടുത്തു. അകലെ പണ്ട്രണ്ടു വെള്ളി കാശിനു സ്വയം നഷ്ടമായ ഒരുവന്റെ നിലവിളി അയാള്‍ കേട്ട് . കണ്ണുകള്‍ ഇറുക്കിയടച്ചു അവന്‍ അഭിമന്യുവിന്റെ മരണം കണ്ടു. കുന്തിയും മറിയവും മരിച്ചില്ല... പാണ്ടു ആത്മഹത്യ ചെയ്തു ജോസെഫ് സന്യാസിയായി.... കുന്നുകളിലെ കാക്കാക്കള്‍ മറ്റൊന്നിലേക്കു കൂട്ടമായി ചിലച്ചു പറന്നു ഉരുളന്‍ കല്ലുകള്‍ കൊടും കാറ്റിനൊപ്പം അയാളെ തേടി എത്തി ചക്രവാളം ചുമന്നു പഴുത്തു... പിന്നെ കറുത്ത്.. കൂട്ടത്തില്‍ വലിയ ഒരു കല്ലും ഉരുട്ടി വീണ്ടും അവന്‍ കുന്നു കയറി......!!.

No comments:

Post a Comment