Sunday, September 2, 2012

വരകള്കിടയിലെ വരികള്‍ !!


വരച്ച വരകള്ക്ക് കീഴെ ഒരു തല .
അതില് അല്പ്പം തലച്ചോര് .
വാരി തിന്നാന് കൈ  .
അതിലും വരകള്‍ .
തിന്നേണ്ടവനും 
തിന്നാന്വിധി ഇല്ലാത്തവനും വെവ്വേറെ .....
ഉരുട്ടാന്‍  ഒരു പിടി ചോറ്  .
അന്ധസാര ശൂന്ന്യതക്ക് മുകളില് വിരിച്ച മഴവില്ല് പോലെ .
"മടുപ്പല്ല "-
ഈ നിഴല് തിന്ന ജീവിതം  !!
"ആത്മാവെന്നു" -
സംസ്കൃതത്തില്കോറിയ
മുഴുപ്പല്ല  ജീവിതം.

വരകള്ക്ക് മീതെ വരച്ച വച്ചസ്സാണ് ജിവിതം !!
വരികള്ക്കിടയില് പതിഞ്ഞ വരയാണ് ജീവിതം.!!!

ചരിത്രത്തിന്റെ ചൂണ്ടു പലകയും കാലത്തിന്റെ ചുവര്‍ എഴുത്തും !!!


ആശയപരമായി സാര്വദേശീയമായ കാഴ്ചപ്പാടാണ് സ്വതവേ മാനവികശാസ്ത്രപരമായും സാമൂഹികപരമായും സാര്വത്രിക അന്ഗീകാരത്തിന് പാത്രീഭവിക്കുക.കംമ്യൂനിസ്ടുകള്ക്കും സോഷ്യലിസ്ടുകള്ക്കും   ഒക്കെ വളരെ മുന്പ് തന്നെ  “വസുദൈവ കുടുംബകം” എന്ന് പറഞ്ഞു കൊണ്ട് ഭാരതം ലോകത്തിന്റെ ആധ്യാത്മിക -മാനവിക തലസ്ഥാനമായി സ്വയം പ്രഖ്യാപിച്ചു . മഹാ യുദ്ധങ്ങള്ക്ക് ശേഷം , പുത്തന്രാഷ്ട്രീയ- സാമൂഹിക  പ്രത്യയ ശാസ്ത്രങ്ങളുടെ കുത്തോഴുക്കുകള്ക്കും ആശയ സങ്കര് പരിനാമങ്ങള്ക്കും ശേഷം   നിലവില്വന്ന   രാഷ്ട്ര പുന:ക്രമീകരണത്തിന്റെ  പുത്തന്ചരിത്ര ഭൂപടം അനാവരണം ചെയ്തു കഴിഞ്ഞപ്പോള്‍, നാം ബോധപൂര്വ്വം  ക്രെമപ്പെടുത്തി എടുത്ത ഒരു വ്യാജ സാമൂഹിക ദര്ശനമാണ് "സാര് ദേശീയത" എന്ന്  അതിന്റെ പ്രേയോക്താക്കളുടെ തന്നെ പില്ക്കാലത്തുണ്ടായ  ആശയ വ്യെതിച്ചലനങ്ങളില്നിന്നുംനമുക്ക് അനുമാനിക്കാന്ഇട വന്നു .

അതോടൊപ്പം കാണാന്കഴിഞ്ഞ മറ്റൊരു സാമൂഹിക ചലനം - "ദേശീയ ബോധമാണ് ".രാഷ്ട്രത്തിനും സ്വരാഷ്ട്ര -ജെനായത്ത ഭരണ സംവിധാനത്തിനും വേണ്ടി നടത്തിയ രക്ത രൂക്ഷിതമായ , യുദ്ധ സമാനമായ, സമര മുഖങ്ങള്‍   അമേരിക്കന്‍ ,ഇന്ത്യന്‍, ആഫ്രിക്കന്ചരിത്രങ്ങള്‍  തൊട്ടു   ഒടുവില്അത്തരം പോരാട്ടത്തിനു  സമാനമായി  കാണാവുന്ന അറബ് നാടുകളിലെ മുല്ലപ്പൂ വിപ്ലവം വരെ നാം കാണുന്നത്  തിരസ്ക്കരിക്കപ്പെട്ടവന്റെ തിരസ്ക്കരണം ആണ്  , പാര്ശ്വവല്ക്കരിക്കപെട്ടവന്റെ പാര്ശ്വവല്ക്കരണം ആണ്    !! അക്രമിക്കുന്നവന്ആക്രമിക്കപെടെണ്ടവന്‍  ആണെന്നും , കൊല്ലുന്നവന്‍  കൊല്ലപെടേണ്ടവന്ആണെന്നും , ഉള്ള പഴയ- പുതിയ പ്രത്യയശാസ്ത്രങ്ങളോടും ഭാരതം വ്യെത്യസ്തമായ സമീപനമാണ് സ്വീകരിച്ചത് . കഴിവതും രക്തരഹിതമായ  ഒരു സമര സംവിധാനത്തിനാണ് നമ്മള്ആഹ്വാനം ചെയ്തത് അതിനു അപവാദങ്ങള്ആയുള്ള സമര മുഖങ്ങള്നമുക്കുണ്ട് പക്ഷെ അവിടെയും ലോകത്തിനു എന്തെങ്കിലും നല്കാന്നമ്മുടെ സാമൂഹിക മനസ്സാക്ഷിക്കു സാധിച്ചു .
 Federal   സംവിധാനത്തില്സംസ്ഥാനങ്ങള്ക്കുള്ള പങ്കു വളരെ വലുതാണ്‌  ."ഭാരതമെന്നു കേട്ടാല്അഭിമാന പൂരിതമാകണം അന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ " എന്ന്  പാടി കവി നമ്മളില്സംസ്ഥാന ബോധവും നിറച്ചു .സംസ്ഥാന താല്പ്പര്യങ്ങല്ക്കായി ഇതര സംസ്ഥാനങ്ങളുമായി ആശയ സമരം വിട്ടു കായിക സമരം നടത്തുന്ന കാഴ്ചകള്പോലും നമ്മള്‍  കണ്ടു .മുല്ലപ്പൂ വിപ്ലവം കണ്ട ലോക ജെനതയെ വെല്ലു വിളിച്ചു  ജല വിപ്ളവവും , പച്ചക്കറി വിപ്ളവവും ഒക്കെ നമ്മള്‍  malayaalikal തിമിര്ത്തു ആഖൊഷിച്ചു .പ്രാദേശിക പ്രസ്ഥാനങ്ങള്ദേശീയ പ്രസ്ഥാനങ്ങള്ക്ക്മൂക്ക് കയര്ഇടുന്നതും , കഴുത്തില്മണി കെട്ടുന്നതും നമ്മള്കണ്ടു .
അതും കെട്ടടങ്ങി മുല്ലപ്പെരിയാര്പൊട്ടില്ല അഥവാ  പൊട്ടിയാല്കേരളത്തെ  ഈശ്വരന്രക്ഷിക്കും എന്ന്  അന്വേഷണ കമ്മീഷന്റിപ്പോര്ട്ട്നല്കി സുപ്രീം കോടതി അത്  ശരിയും  വച്ചു.
പിന്നെ ശക്തമായി നിലവില്വന്ന ഒരു വികാരമായിരുന്നു സാമുദായിക വികാരം . വിഖടിച്ചു നിന്ന് സ്വയം പരാജയപ്പെടുത്തിയ ഹൈന്ദവ സമൂഹം പരസ്പ്പര വൈരം മറന്നു , വഴക്കുകളും , എതിര്പ്രസ്താവനകളും , പിണക്കവും മറന്നു ഒന്നിക്കുന്ന അദ്ഭുതകരമായ കൂട്ടയിമയാണ് കണ്ടത് ..അതിനു സഹായിച്ചത് ഹൈന്ദവ നേതാക്കളുടെ സഹിഷ്ണുതയല്ല മറിച്ചു അഞ്ചാം മന്ത്രി വിഷയത്തില്മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അസഹിഷ്ണുതയാണ് നമുക്ക് സഹായകമായത് എന്നത് വൈരുദ്ധ്യമായി അവശേഷിക്കുന്നു.
സാര് ദേശിയതയില്നിന്നും ദേശീയതയിലെക്കും , ദേശീയതയില്നിന്നും പ്രാദേശികതയിലേക്കും , പ്രാദേശികതയില്നിന്നും സാമുദായികതയിലെക്കും  ഉള്ള വളര്ച്ച  പടവലങ്ങാ വളരുന്നത്പോലെ ആണെന്ന് നാമെല്ലാം സമ്മതിക്കും . പക്ഷെ കാലഖട്ടം ആവശ്യ പ്പെടുന്നത്  സ്വീകരിക്കാന്ഇതര സമൂഹങ്ങള്തയ്യാറായപ്പോള്സാമൂഹിക ബോധം  നമ്മെ, അവരോടൊപ്പം ചേര്ക്കാതെ  പിന്നോട്ട്   വലിച്ചു.. നമ്മള്സെക്യൂലെരിസ്ടുകളും, സോഷ്യലിസ്റ്റ് ഉകളും ,ജെനാധിപത്യ വിശ്വാസികളും, സാമാന്യേന മനുഷ്യ സ്നേഹികളും  ആയി നില നില്ക്കാന്കിണഞ്ഞു പരിശ്രമിച്ചു , കാലാന്തരത്തില്നാം ഒറ്റപ്പെട്ടു , നമ്മെ കടന്നുസങ്കടിച്ച ശക്തികള്ബഹു കാതം സഞ്ചരിച്ചു ,നമ്മെ ചിരിച്ചു കാട്ടി , നമ്മുടെ മുന്നില്കൂടി നടന്നു അവര്നമ്മെ കടന്നു നീങ്ങി.
ഇപ്പോള്നാം തിരിച്ചറിയുന്നു ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌ , പാര്ശ്വ വല്ക്കരിക്കപെടുന്നവന്‍  പാര്ശ്വ വല്ക്കരിക്കനമെന്നും , മുന്നെരുന്നവന് മുന്പില്മുന്നെരനമെന്നും സമൂഹം പഠിപ്പിച്ച പുതിയ മാനവിക ശാസ്ത്ര സമസ്യാ പൂരണം നാം നെഞ്ചില്ഏറ്റാന്നിര്ബന്ധിതരായി.
കാലത്തിനു, സമഗ്രമായി തന്നെ  ഇനി ഒരു മടക്കയാത്ര ഉണ്ടെങ്കില്നമ്മളും  മടങ്ങി പോകും പഴയ സാര് ദേശീയതയിലേക്ക് , വസുദൈവ കുടുംബകതിലേക്ക് . പക്ഷെ  അത് എല്ലാവരോടും ഒപ്പം ആയിരിക്കും   ... അതല്ല ഇതൊക്കെ നിങ്ങള്പാലിച്ചു കൊള്ളുക ഞങ്ങള്ക്ക് ഞങ്ങളുടെ വഴി എന്ന തരത്തില്‍  ചരിത്രം  പഴം  തൊലി പോലെ ചവിട്ടി മെതിച്ചു പോയ നമ്മുടെ സംസ്കൃതിയെ വീണ്ടും അവഹെളിക്കാം എന്ന്  ആണ് പൊതു ജന സാമാന്യം കരുതുന്നതെങ്കില്അതിനെ അതെ നാണയത്തില്കാണാന്ഞങ്ങളും തയ്യാറാണ്. സ്വാതന്ത്ര്യത്തിനും ചങ്ങലകള്ക്കും ഇടയില്ഒന്നേ തടസ്സമായിട്ടു  ഉള്ളു- നാം എടുക്കുന്ന അചന്ചലമായതും  സ്വാഭിമാന പൂര്വകവും ആയ "നമ്മുടെ തീരുമാനം" !!!!!!!!

Friday, November 4, 2011

കണ്ണാടി നല്‍കിയ പാഠം!!

തുറസ്സായി കിടന്ന ഒരു ലോകത്തിലേക്ക്‌ ജനാല പഴുതിലൂടെ നോക്കുന്നവരാണ്‌ എനിക്ക് ചുറ്റും
സ്വത്വം നഷ്ട്ടമായവന്‍- കണ്ണാടിപ്പാളിയില്‍ സ്വയം തിരിച്ചറിയപ്പെടാതെ പോകുന്ന അന്ധനെ പോലെ എനിക്ക് മുന്‍പില്‍ നിന്ന് എന്നെ പോലെ കരയുന്നു
തീക്ഷ്ണമായ ജൈവപരതയെ ശാസ്ത്രത്തിന്റെ പ്ലാസ്റ്റിക്‌ ട്യൂബുകളില്‍ രാസപ്രേക്രിയക്ക്‌ വിധേയമാക്കുന്ന ശാസ്ത്രജ്ഞനെ പോലെ മാറിയിരിക്കുന്നു എന്നിലെ കവി
ചിരിക്കാന്‍ മറന്ന പൂക്കളില്‍ വിഷം നുകര്‍ന്ന് മരണത്തിലേക്ക് പറക്കുന്ന വണ്ടുകളുടെ ചിറകടി ഒച്ച എനിക്ക് കേള്‍ക്കാം.
അതീന്ത്രിയ വിലാപങ്ങളുടെ പ്രഹെളികയില്‍ എന്റെ ശബ്ദം തിരഞ്ഞു ഒരു ഭ്രാന്തനെ പോലെ ഞാന്‍ നടന്നു
തുറസ്സായി കിടന്ന ഒരു ലോകത്തിലേക്ക്‌ ഞാനും ജെനാലപ്പഴുതിലൂടെ തന്നെ നോക്കി
ഇരുട്ട് പശ തേച്ച കറുത്ത ശൂന്യതയില്‍ ഞാന്‍ എന്നെ തന്നെ കണ്ടെന്നു സ്വയം വിലയിരുത്തി മടങ്ങി....

Friday, April 15, 2011

പ്രവാസം (2007 jan മൂന്നു - സൌത്ത് ആഫ്രികയിലെക്കുള്ള എന്റെ ആദ്യ യാത്രയുടെ വിവരണം )

വേര്പിരിയലുകളുടെ ഹൃസ്വ സമയ മെലോ ദ്രമാകള്‍ക്ക് ശേഷം ഇരമ്പി നീങ്ങിയ കാറില്‍ ഞാനും പ്രതീക്ഷയുടെ വിഴുപ്പു ഭാണ്ടവും ഇടം കണ്ടെത്തിയിരുന്നു .വലിയ യാത്രയാണ് ആദ്യാമായി,അതും ഗഗനചാരിയായി വേണം പോകാന്‍ .എയര്‍പോര്‍ട്ടില്‍ എത്തുന്നത്‌ വരെ കാറിലെ മടുപ്പിക്കുന്ന നിശബ്ദതയും ഡ്രൈവെര്‍ സുഹൃത്തിന്റെ പാന്‍ പരാഗിന്റെ ഗന്ധവും എനിക്ക് കൂട്ടുണ്ടായിരുന്നു. ജീവിതത്തിലെ ആദ്യ പെട്ടി തൂക്കലും ,എമ്മിഗ്രഷിഒനും കടന്നു ഒടുവില്‍ ഞാന്‍ വിമാനത്തിലേക്ക് ആനയിക്കപ്പെട്ടു . വന്‍ തുക മുടക്കിയുള്ള നീറുന്ന സുഖശീതളിമ എന്‍ട് കൊണ്ടോ വൈരുദ്യാത്മക ഭൌതിക വാദത്തെ കുറിച്ച് ചിന്തിക്കാനാനെന്നെ പ്രേരിപ്പിച്ചത്. മേല്‍ പറഞ്ഞ സാദനം എന്താണെന്ന് അത്ര വലിയ വിവരമോന്നുമില്ലാഞ്ഞത് കൊണ്ടാകണം എനിക്കാതെ പറ്റി ഒത്തിരി ചിന്തിക്കാനും ഉണ്ടായിരുന്നു . പുറത്തു യന്ത്ര ചിറകുകളുടെ വളരെ പതിഞ്ഞ മൂളക്കം ,ചുവന്ന കൊട്ടും ഭംഗിയുള്ള തലപ്പാവുമായി ഇരിപ്പിടത്തിനു വലതു ഭാഗത്തായി ഒഴുകി നീങ്ങുന്ന സൌന്ദര്യം.വൈദ്യുത ദീപ പ്രഭയില്‍ ഒഴുകി നീങ്ങും പോലെ എയര്‍ ഹോസ്ടസ്സുമാരുടെ അന്ന നട ഈ നവയാത്രികന്റെ സന്ഖര്‍ഷ ഭരിതമായ മനസ്സില്‍ നിസ്സാരമല്ലാത്ത തോതില്‍ ആശ്വാസം നിറച്ചു എന്ന് പറയാതെ തരമില്ല. ആവശ്യമുണ്ടായിരുന്നില്ലെങ്കില്‍ കൂടി ആ അധരപുടങ്ങളില്‍ നിന്നും ബഹിര്‍ഗമിച്ച ആംഗലേയ പദ സമുച്ചയങ്ങളുടെ പുത്തന്‍ വടിവില്‍ സംപ്രീതനായി , ഞാന്‍ അവര്‍ വിനയാന്വിതരായി നീട്ടിയ ശീതള പാനിയങ്ങള്‍ക്ക് പലപ്പോഴും വഴങ്ങുകയുണ്ടായി. ഭക്ഷണവും വെള്ളവം കത്തിയും ,മുള്ളും, എല്ലാം ഞൊടിയിടയില്‍ തയ്യാറായിരിക്കുന്നു . യാത്രികന്‍ വായും വയറും മാത്രം സ്വെന്ധ്മായി കരുതിയാല്‍ മതി എന്നാ അവസ്ഥ ! നമ്മുടെ നാടിലെ ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ക്കും ഇത്തരം ഒരു സൌകെര്യം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ഞാന്‍ ആലോചിക്കുകയും , അനിതര സാധാരണമായ എന്റെ മണ്ടതരത്തില്‍ ബോധവാനായി വളരെ പെട്ടെന്ന് ഒരു നടുക്കത്തോടെ മടങ്ങി എത്തി എന്റെ പ്രാതല്‍ പൂര്‍ത്തി ആക്കുകയും ചെയ്തു .. വിമാനം ഒന്നിളകി മറിഞ്ഞപ്പോള്‍ എന്റെ മുഖത്ത് ഞാന്‍ തിടുക്കത്തില്‍ വാരി തേച്ച അങ്കലാപ്പ് കണ്ടിട്ടാകും, ആകാശ വീധികളിലും,കേരള സര്‍ക്കാര്‍ തനതു സംവിധാനം,എന്ന് ഞാന്‍ അത് വരെ വിശ്വസുചിരുന്ന ഗട്ടറുകള്‍, ഒരു കേന്ദ്ര ഭരണ പ്രദേശം പോലും അല്ലാത്ത ഈ ആകാശത്ത് വേണ്ടത് പോലെ ഉണ്ടെന്ന മഹത്തായ സത്യം എന്റെ സഹയാത്രികന്‍ എന്നോട് പറഞ്ഞത്. ജെനലരികില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആ തലപ്പവുകാരനോട് സ്വാഭാവികമായും ഉണ്ടാകുന്ന അസൂയയും അമര്‍ഷവും കാരണം അത് വരെ ഞാന്‍ സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല . മൂന്നര മണിക്കൂര്‍ യാത്രക്ക് ശേഷം ഖത്തര്‍ വിമാനത്താവളത്തില്‍ ഇറങ്ങുകയും അവിടെ നിന്നും മറ്റൊരു വിമാനം ഏകദേശം ഏഴു മണിക്കൂറിനു ശേഷം മാറി കയറുകയും അതില്‍ എട്ടു മനിക്കൊരോളം യാത്ര ചെയ്യുകയും ചെയ്തിട്ടു വേണം എനിക്ക് പരിചയമുള്ള ഒരു മനുഷ്യ പുത്രന്റെ മുഖം ഇനി കാണാന്‍ എന്നാ ഭീകര ചിന്ത എന്റെ തല ചോറില്‍ നരിചീരുകളെ ഇളക്കി വിട്ടു . വിമാനം ഉയര്‍ന്നു പൊങ്ങിയപ്പോള്‍ മനസ്സില്‍ ഞാന്‍ വിളിച്ച എല്ലാ ദൈവങ്ങളും,രക്ഷസ്സും , ചാത്തനും, മറുതയും, നാഗ്താന്മാരും, മുതപ്പന്മാരും ഒക്കെ ഒന്നൊഴിയാതെ നിര തെറ്റാതെ ,വിമാനം താഴ്ന്നപ്പോഴും എന്റെ മനസ്സില്‍ കൂടി കടന്നു പോയി എന്ന് ഞാന്‍ ഉറപ്പു വരുത്തി.
********************
പുറത്തിറങ്ങിയപ്പോള്‍ തന്നെ അസ്ഥികള്‍ക്കിടയില്‍ ആരോ ഐസ് കട്ട തിരുകി വെച്ചത് പോലെ ഉള്ള തണുപ്പനുഭവപ്പെട്ടു തുടങ്ങി .താപനില അഞ്ചു ഡിഗ്രിയില്‍ താഴെ ആണെന്ന അനുന്‍സ്മെന്ടു വക വെക്കാതെ ഉള്ളി തൊലിയുടെ കനമുള്ള ഒരു ഉടുപ്പ് മാത്രമായിരുന്നു സാഹസികനായ എന്റെ വേഷം. പല്ല് നിര്‍ത്താതെ കൂട്ടി ഇടിച്ച രുന്നതിനാലാനെന്നു വേണം അനുമാനിക്കാന്‍, ഞാന്‍ ഇന്ഗ്ലീഷില്‍ പറഞ്ഞതത്രയും കൌണ്ടറില്‍ ഇരുന്നു അറബി മാത്രം സംസാരിച്ചിരുന്ന ആ സ്ത്രീക്ക് മനസിലായി. അഞ്ചു മണിക്കൂര്‍ ഇവിടെ ഒരു ഹോട്ടലില്‍ തങ്ങണം ഹോട്ടലില്‍ പോകാനുള്ള ബസ്സിനായി എയര്‍പോര്‍ട്ട് ലോഞ്ചില്‍ കാത്തിരുന്ന സമയമത്രയും ഒരു വാശി പോലെ തണുത്ത കാറ്റ് എന്റെ ശരീരം തുളച്ചു കടന്നു പൊയ്ക്കൊണ്ടേ ഇരുന്നു. മരുഭൂമിയില്‍ ചൂട് മാത്രമേ ഉള്ളു എന്നാ എന്റെ അന്ധ വിശ്വാസതിനു കിട്ടിയ കടുത്തതും അസഹ്യവും ആയ ഒരു തിരിച്ചടിയായിരുന്നു ആ തണുത്ത കാറ്റ് . ഹോട്ടലില്‍ ഞങ്ങളെ കൊണ്ട് പോകാന്‍ വണ്ടിയുമായി വരേണ്ടിയിരുന്ന ജോലിക്കാരന്റെ നാല് തലമുരയിലുള്ളവരെ മനസ്സില്‍ സങ്കല്‍പ്പിച്ചു തലയറഞ്ഞു പ്രാകിയിട്ടുന്ടെന്നാണ് എന്റെ ഓര്മ . ഹോറെളിലേക്ക് പോകുന്ന വഴി അയാള്‍ വളരെ ഹൃദ്യമായി പെരുമാറിയതിനാല്‍ എന്റെ പ്രാക്ക് കൊണ്ട് അയാള്‍ക്ക്‌ ആപത്തൊന്നും സംഭവിക്കരുതേ എന്ന് ഈശ്വര സമക്ഷം ഒരു അടിയന്തിര ഹര്‍ജി മനസ്സാ സമര്‍പ്പിക്കാനും ഞാന്‍ മറന്നില്ല.
മൂന്നു നക്ഷത്രങ്ങള്‍ പതിച്ച ഹോട്ടല്‍ ലോബിയില്‍ നിന്നും എന്റെ താക്കോല്‍ പിടിയില്‍ എഴുതിയ അക്കമുള്ള മുറി തേടി ഞാന്‍ ഗോവണി പടികള്‍ കയറി .

ചെറുതെങ്കിലും ഭംഗി ഉള്ളതായിരുന്നു മുറി. ആ സാഹചര്യത്തില്‍ ഞാന്‍ ഏറ്റവും അധികം ആഗ്രഹിച്ച വസ്തു ആ മുറിയില്‍ ഉണ്ടായിരുന്നത് കണ്ടു ഞാന്‍ അതിയായി സന്തോഷിച്ചു .നല്ല കട്ടിയുള്ള പതുപതുത്ത കംബളം . അതിനുള്ളില്‍ കടന്നപ്പോള്‍ ,ഈശ്വര സാക്ഷാത്കാരം തേടി അലഞ്ഞ സന്യാസി ശ്രേഷ്ടന്‍ പരമപദം പോകുമ്പോള്‍ അനുഭവിക്കുന്ന ആത്മസാത്ശാത്കാരത്തിന് സമാനമായ ഒരു വികാരം എനിക്ക് അനുഭവ വേദ്യമായി. ഒരു കംബലത്തിനു എന്റെ ജീവിതത്തില്‍ ഇത്രെയും സ്വാദീനം ചെലുത്താന്‍ കഴിഞ്ഞു എന്നാ വസ്തുത അപ്പോള്‍ എന്നെ അത്ഭുതപ്പെടുതിയാതെ ഇല്ല .

ഇനിയും മൂന്നു മൂന്നര മണിക്കൂര്‍ ഈ മുറിയില്‍ താങ്ങണം , ടി വി ഓണ്‍ ചെയ്തു, അറബി സംഗീതത്തിനു എന്നും തനതായ ഒരു വശ്യതയും ആകര്‍ഷണീയതയും ഉണ്ടെന്ന എന്റെ അഭിപ്രായത്തെ കൂടുതല്‍ ധൃടതരം ആക്കുന്ന തരാം ആയിരുന്നു ഞാന്‍ കേട്ട സംഗീതം. ദര്ബാക്കയില്‍ നിന്നും ഉതിരുന്ന താളം ഔദിന്റെ കമ്പികളില്‍ നിന്നും ഉതിരുന്ന ലേയം എല്ലാം എന്നെ ഏതോ മരുപ്പച്ചകളിലേക്ക് കൊണ്ട് പോയി ; ഈന്ധപ്പനയും ,ഒട്ടകവും, നൃത്തം ചെയ്യുന്ന സുന്ദരികളായ അറബി പെന്കൊടികളും, പുരുഷന്മാരും, ഹുക്ക വലിക്കുന്ന വൃദ്ധനായ അറബിയും , കൂടാരങ്ങളും എല്ലാം എല്ലാം ആ മയക്കത്തില്‍ ഞാന്‍ കേട്ട സംഗീതത്തിന്റെ പ്രതീകാത്മക ചിഹ്ന്നങ്ങളായി മാറി.



Thursday, April 14, 2011

നിയോഗം

പാണ്ടുവിനെ പോലെ അയാള്‍ ജീവിച്ചു .അഭിമന്യുവിന്റെ യുദ്ധം പോലെ അവന്‍ സ്നേഹിച്ചു. മര്‍പ്പച്ചകല്‍ക്കപ്പുരം അവന്‍ വീണ്ടും തുരുത് കണ്ടു, കാലങ്ങള്‍ അയാള്‍ക്ക്‌ മുന്‍പില്‍ പുതിയ അതിര്‍ത്തികള്‍ ആയിക്കൊണ്ടേ ഇരുന്നു .പേരറിയ പൂക്കള്‍ വീണ മല നിരകളെ നോക്കി അവന്‍ പാടി, പാട്ട് മഴ കൊണ്ട് വന്നു, മഴ അവന്റെ കണ്ണില്‍ കുതിര്‍ന്നു ഉപ്പായി. അഭിമന്യു മൂടനായിരുന്നു എന്ന് അവനുരപ്പായിരുന്നു .വാക്ക് പൊട്ടിയ കണ്ണാടി പാളിയില്‍ അവന്‍ അഭ്മാന്യുവിനെ കണ്ടിട്ടുണ്ട്. പാണ്ടു നിരാശനായിരുന്നിരിക്കണം. ഒരിക്കലും ചലിക്കാത്ത തന്റെ ചുമര്‍ ക്ലോക് ഇന്നലെ അയാള്‍ നന്നാക്കാന്‍ സ്രെമിച്ചിരുന്നു. ക്രിസ്തു അപ്പമാകുന്നതും ,അപ്പം പതിനൊന്നു പേര്‍ വീതിച്ചു തിന്നുന്നതും അവന്‍ സ്വപ്നം കണ്ടത് ആ നിലച്ച ക്ലോക്കിന്റെ സമയ യാന്തൃകതകള്‍ക്കിടയില്‍ എവിടെയോ വെച്ചായിരുന്നു ! പ്രപഞ്ചത്തിന്റെ സര്‍വ ഗോളങ്ങള്‍ക്കും അവന്‍ പേര് നല്‍കി.നിലാവിന് നേരെ അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു. മഴവില്ലിനോട്‌ അവനു അസഹ്യമായ വിരക്തി തോന്നി. അവന്‍ പാണ്ടുവിനെ പോലെ ജീവിച്ചു !! അഭിമന്യുവിനെ പോലെ യുദ്ധം ചെയ്തു!! അവന്‍ സഞ്ചരിച്ച വഴികള്‍ ഒന്നും അവനെ തിരികെ കൊണ്ട് വന്നില്ല . വഴിയിലുപെക്ഷിക്കപ്പെട്ടവന്റെ മരണം അവന്‍ തുടര്‍ച്ചയായി ഏറ്റു വാങ്ങി . പാണ്ടു ജോസെഫിനു മുന്‍പില്‍ നിന്നും കരയുന്നത് അയാള്‍ കണ്ടിട്ടുണ്ട് പേരുകള്‍ നഷ്ടമായവര്‍ സ്വയം കണ്ടെതപെടുന്നത് ഈ വൃക്ഷ് കൊമ്പിലെ കയരിലാനെന്നു അവനറിഞ്ഞു . പകുതി തുറന്ന ജാലകത്തിലൂടെ അറപ്പോടെ ലോകം അവനെ നോക്കി . വിദുരര്‍ ചിരിക്കുന്നുണ്ട് ഇപ്പോഴും യുധതിനപ്പുരം കാണുന്നവന്റെ വെരി പിടിച്ച ചിരി പറയപ്പെടാതെ പോയ രഹസ്യങ്ങളുടെ പൊട്ടാ കണ്ണുകള്‍ക്ക്‌ ചുറ്റും ആ ചിരി കാട്ടുതീപടര്‍ത്തി . അഭിമന്യുവിന്റെ ചിതയില്‍ അവന്‍ വിരല്‍ തൊട്ടു കനാല് തീണ്ടാതെ കിടന്ന ഒരു അസ്ഥി കഷ്ണം അവന്‍ അടര്‍ത്തി എടുത്തു. അകലെ പണ്ട്രണ്ടു വെള്ളി കാശിനു സ്വയം നഷ്ടമായ ഒരുവന്റെ നിലവിളി അയാള്‍ കേട്ട് . കണ്ണുകള്‍ ഇറുക്കിയടച്ചു അവന്‍ അഭിമന്യുവിന്റെ മരണം കണ്ടു. കുന്തിയും മറിയവും മരിച്ചില്ല... പാണ്ടു ആത്മഹത്യ ചെയ്തു ജോസെഫ് സന്യാസിയായി.... കുന്നുകളിലെ കാക്കാക്കള്‍ മറ്റൊന്നിലേക്കു കൂട്ടമായി ചിലച്ചു പറന്നു ഉരുളന്‍ കല്ലുകള്‍ കൊടും കാറ്റിനൊപ്പം അയാളെ തേടി എത്തി ചക്രവാളം ചുമന്നു പഴുത്തു... പിന്നെ കറുത്ത്.. കൂട്ടത്തില്‍ വലിയ ഒരു കല്ലും ഉരുട്ടി വീണ്ടും അവന്‍ കുന്നു കയറി......!!.

നോസ്ടാല്ജിയാ

നീ-- ദൂരാകാഴ്ച്ചയിലെ എന്റെ
നഷ്ട പ്രണയത്തിന്റെ ദാവണി പട്ടു
ആത്മാവില്‍ നിന്നും അടര്‍ത്തി മാറ്റിയ
രക്ത മണമുള്ള ഹൃദയം
നേടിയത് നേരിന്റെ അസ്ത്രമുന
മൂഡ സ്വര്‍ഗത്തില്‍ മുടിഞ്ഞ സ്വത്വം

ഞാന്‍-- ആദിയില്‍ എന്നാ പോല്‍ നഗ്നന്‍
വിഷക്കാനി തിന്നവന്റെ ഉയിര്‍പ്പില്‍
സ്വപ്‌നങ്ങള്‍ വറ്റിച്ചു
 മുഴുത്ത യാന്ത്രികത ഇലേക്ക് കണ്ണുകള്‍ പകച്ചു
അറിയാതെ പോയ വാക്കുകള്‍ക്കു മേല്‍
മഷി നിറച്ചു കവിത ചികെഞ്ഞു!!


നമ്മള്‍-- തുലയടഞ്ഞ ബാസുരിയില്‍
മറന്ന മൌന രാഗം
ഇലയനക്കം നഷ്ടമായ
 കാറ്റിന്റെ മരവിപ്പ്
സ്പടിക പാളിയില്‍
തിരിച്ചറിയപ്പെടാതെ പോയ
 രണ്ടു പൊയ്മുഖങ്ങള്‍
ഖടികാര തറയില്‍
നിശ്ചലമാക്കപ്പെട്ട
രണ്ടു  സമയ സൂചികള്‍ !!